« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, September 1, 2013

ഈ കാട്ടാളത്തത്തിനെതിരെ പ്രതികരിക്കുക പ്രതിഷേധിക്കുക - സയന്‍സ് ഇനിഷ്യേറ്റീവ്

കണ്ണില്‍ ചോരയില്ലാതെ മരം മുറിച്ചു: 
പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊന്നു
 കോട്ടയം: വികസനത്തിന്റെ പേരില്‍ നിര്‍ദാക്ഷിണ്യം തണല്‍മരങ്ങള്‍ മുറിച്ചുനീക്കിയ അധികൃതര്‍ കൊന്നൊടുക്കിയത് നിരവധി നീര്‍പ്പറവക്കുഞ്ഞുങ്ങളെ. നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിനുമുന്നില്‍ എല്‍.ഐ.സി. ഓഫീസ് മുതല്‍ സീസര്‍ ജങ്ഷന്‍ വരെയുള്ള ഭാഗത്ത് റോഡരികിലെ നാല് മരങ്ങളാണ് രാത്രിയുടെ മറവില്‍ വെട്ടിവീഴ്ത്തിയത്. കൂടുകൂട്ടിയിരുന്ന ഇരണ്ട, നീര്‍പ്പറവ കുഞ്ഞുങ്ങളും വംശനാശഭീഷണി നേരിടുന്ന ചേരക്കോഴികുഞ്ഞുങ്ങളും മരങ്ങള്‍ നിലംപൊത്തിയതോടെ ചത്തൊടുങ്ങി. ബുധനാഴ്ച രാവിലെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. റോഡ് വീതികൂട്ടി ടാര്‍ ചെയ്യുന്നതിനുവേണ്ടിയാണ് മരങ്ങള്‍ മുറിച്ചത്. ഇതിന് അനുമതിതേടി പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ മാസങ്ങള്‍ക്കുമുമ്പ് വനംവകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. നീര്‍പ്പറവകള്‍ കൂടുകൂട്ടിയ സമയത്തുതന്നെ മരങ്ങള്‍ മുറിച്ചുനീക്കിയതാണ് പക്ഷിക്കുഞ്ഞുങ്ങള്‍ ചാകാന്‍ കാരണം. സംഭവമറിഞ്ഞ് സാമൂഹ്യ വനവത്കരണവിഭാഗം റെയ്ഞ്ച് ഓഫീസര്‍ ഷാജി കെ.വര്‍ക്കി സ്ഥലം സന്ദര്‍ശിച്ചു. തുടര്‍നടപടി സ്വീകരിക്കാന്‍ എരുമേലി റെയ്ഞ്ച് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാന്‍ സാമൂഹ്യവനവത്കരണ വിഭാഗത്തിന് അധികാരമില്ല. മരം മുറിച്ചുമാറ്റാന്‍ അനുമതി വാങ്ങിയിരുന്നുവെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതര്‍ പറഞ്ഞു. ഏപ്രില്‍-മെയ്, ആഗസ്ത്-സപ്തംബര്‍ മാസങ്ങളിലാണ് നീര്‍പ്പറവകള്‍ കൂടുകൂട്ടുന്നത്. ഒരു മാസംകൂടി ക്ഷമിച്ചിരുന്നെങ്കില്‍ ഈ കുരുതി ഒഴിവാക്കാമായിരുന്നുവെന്ന് ട്രീ അതോറിറ്റി കമ്മിറ്റിയംഗം കെ.ബിനു പറഞ്ഞു. സപ്തംബറില്‍ കിളികള്‍ കൂടുപേക്ഷിച്ച് പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപമുണ്ടായിരുന്ന വന്‍ വൃക്ഷങ്ങളിലാണ് ഈ കിളികള്‍ നേരത്തെ കൂടുകൂട്ടിയിരുന്നത്. റോഡ് വികസനത്തിന് ഈ മരങ്ങള്‍ മുറിച്ചതോടെയാണ് ഇവ നാഗമ്പടത്തെ മരങ്ങള്‍ താവളമാക്കിയത്. നാഗമ്പടത്തെ ഓഫീസിന് മുന്നിലുള്ള തണല്‍മരം മുറിച്ചുമാറ്റാന്‍ എല്‍.ഐ.സി. മൂന്നാഴ്ച മുമ്പ് വനംവകുപ്പിന്റെ അനുമതി തേടിയിരുന്നു. റെയ്ഞ്ച് ഓഫീസര്‍ ഷാജി കെ.വര്‍ക്കി സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, മരത്തില്‍ കിളിക്കൂടുകള്‍ കണ്ടതിനാല്‍ റെയഞ്ച് ഓഫീസര്‍ അനുമതി നല്‍കിയില്ല. ഇക്കാരണത്താല്‍ ഈ മരം മുറിച്ചിട്ടില്ല.( വാര്‍ത്തയോട് കടപ്പാട് - മാതൃഭൂമി)

No comments:

Post a Comment